2008, ഡിസംബർ 17, ബുധനാഴ്‌ച

കുറിപ്പുകള്‍ 9 .അച്ഛന്‍ മകനോട്.


മകന്‍റെ നിവര്‍ത്തിയ കുഞ്ഞിക്കൈകള്‍.
വിയര്‍പ്പിന്‍റെയും
ചളിയുടെയും അക്ഷാംശങ്ങള്‍.

അതില്‍ അവന്‍റ അക്ഷരങ്ങളുണ്ട്.
ചിത്രപുസ്തകത്തിലെ നിറങ്ങളുണ്ട്.
കണ്ണീരിന്‍റെ
ഉപ്പുണ്ട്.

തലമുറകളിലേക്ക് പകരേണ്ട ചോരയുണ്ട്.
എങ്കിലും
മകനേ,

തെറ്റിപ്പോയ കണക്കിനെക്കുറിച്ചോര്‍ത്ത്
റ്റീച്ചറിനുമുമ്പില്‍
നീട്ടിപ്പിടിച്ച കൈകളുമായി

വേവലാതിയുമായി
വിറച്ചുനില്‍ക്കുന്ന
നീ
ഒരിക്കലും അധീരനാകരുത്.
അച്ഛനെ
ചിതയിലേക്കെടുക്കുമ്പോഴും

കൈകള്‍ വിറക്കരുത്.
മിഴികള്‍ നിറയരുത്.
കാരണം ലോകം ,
അതിന്‍റെ
നിയമങ്ങള്‍
ദുര്‍ബലര്‍ക്കുവേണ്ടിയുള്ളതല്ല.


Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/

2008, ഡിസംബർ 9, ചൊവ്വാഴ്ച

കുറിപ്പുകള്‍8 മുറിവുകള്‍.


ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.


തോട്ടാവാടിമുള്ളിന്റെ പോറല്‍,


കത്തിക്കൊണ്ട് നെടുകെ പിളര്‍ന്ന


ഹൃദയത്തിന്റെ പിടച്ചില്‍,


വാക്കുകള്‍ക്കൊണ്ട് മുറിവേറ്റ


അശാന്തം ഒരു മനസ്സിന്റെ നോവുകള്‍.


മുറിവുകള്‍


വീണ്ടുവിചാരങ്ങലാണ്.


അത് എന്റെ (നിങ്ങളുടെയും)


അഹന്തയെ, അസൂയയെ, വിദ്വേഷത്തെ ,നിസ്സാരതയെ


വിചാരണ ചെയ്യുന്നു.


മുറിവുകള്‍ നല്ലതാണ്.


അതെ, ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.


അത് നമ്മെ നാമാക്കുന്നു.