2008, നവംബർ 28, വെള്ളിയാഴ്‌ച

കുറിപ്പുകള്‍ 7 മുറിവുകളുടെ ഋതു


-1-
ഡിസംബര്‍



മുറിവുകളുടെ ഋതു.


ഓരോ മുറിവും മരുന്നില്ലാതെ ,


ശമനമില്ലാതെ.


നിന്നെ ഞാന്‍ മായ്ച്ചുകളയുന്നു.


ഓര്‍മയുടെ ഞരമ്പുകളെ
പിഴുതുകളയുന്നു.


ആയാസം തന്നെ അത്.


പക്ഷെ, മായ്ക്കാതെ വയ്യ.


അതെ.


ഓരോ സൗഹൃദവും ഓരോ മുറിവാണ്.


നിന്റെ സൗഹൃദവും.




-2-




എനിക്കു കഴിയുന്നില്ല അത്.


സ്ലൈട്ടിലെഴുതിയ ഓര്‍മ പോലെ


മഞ്ഞുപോകുന്നുമില്ല നീ.


ഞാന്‍ നോക്കിനില്‍ക്കുന്നു.


പതര്‍ച്ചകള്‍തിരിച്ചറിയുന്നു.


കറുപ്പ് കഴിച്ചവനെപ്പോലെ


ഞാന്‍ അലസനായിരിക്കുന്നു.


ഇത് പരാജിതനായ ഒരുവന്റെ


ജല്‍പ്പനങ്ങള്‍ മാത്രം.


പറയാതെ,


നെടുകെ പിളര്‍ന്ന വാക്കുകള്‍.


അവക്കിടയില്‍ സ്വയം
ഞാനോ


ഒരു വിഡ്ഢി .


കാല്‍പനിക വിഡ്ഢി.






5 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

ഋതുക്കള്‍ക്കൊപ്പം മുറിവുകളും സുഖപ്പെടും..

RAMACHANDRAN.K പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാനവാസ് കൊനാരത്ത് പറഞ്ഞു...

രഘുനാഥ്, ആശംസകള്‍...

Rose Bastin പറഞ്ഞു...

ആശംസകള്‍!!

ഗീത പറഞ്ഞു...

kavithakaL കൊള്ളാം.