2008, ഡിസംബർ 17, ബുധനാഴ്‌ച

കുറിപ്പുകള്‍ 9 .അച്ഛന്‍ മകനോട്.


മകന്‍റെ നിവര്‍ത്തിയ കുഞ്ഞിക്കൈകള്‍.
വിയര്‍പ്പിന്‍റെയും
ചളിയുടെയും അക്ഷാംശങ്ങള്‍.

അതില്‍ അവന്‍റ അക്ഷരങ്ങളുണ്ട്.
ചിത്രപുസ്തകത്തിലെ നിറങ്ങളുണ്ട്.
കണ്ണീരിന്‍റെ
ഉപ്പുണ്ട്.

തലമുറകളിലേക്ക് പകരേണ്ട ചോരയുണ്ട്.
എങ്കിലും
മകനേ,

തെറ്റിപ്പോയ കണക്കിനെക്കുറിച്ചോര്‍ത്ത്
റ്റീച്ചറിനുമുമ്പില്‍
നീട്ടിപ്പിടിച്ച കൈകളുമായി

വേവലാതിയുമായി
വിറച്ചുനില്‍ക്കുന്ന
നീ
ഒരിക്കലും അധീരനാകരുത്.
അച്ഛനെ
ചിതയിലേക്കെടുക്കുമ്പോഴും

കൈകള്‍ വിറക്കരുത്.
മിഴികള്‍ നിറയരുത്.
കാരണം ലോകം ,
അതിന്‍റെ
നിയമങ്ങള്‍
ദുര്‍ബലര്‍ക്കുവേണ്ടിയുള്ളതല്ല.


Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/

2008, ഡിസംബർ 9, ചൊവ്വാഴ്ച

കുറിപ്പുകള്‍8 മുറിവുകള്‍.


ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.


തോട്ടാവാടിമുള്ളിന്റെ പോറല്‍,


കത്തിക്കൊണ്ട് നെടുകെ പിളര്‍ന്ന


ഹൃദയത്തിന്റെ പിടച്ചില്‍,


വാക്കുകള്‍ക്കൊണ്ട് മുറിവേറ്റ


അശാന്തം ഒരു മനസ്സിന്റെ നോവുകള്‍.


മുറിവുകള്‍


വീണ്ടുവിചാരങ്ങലാണ്.


അത് എന്റെ (നിങ്ങളുടെയും)


അഹന്തയെ, അസൂയയെ, വിദ്വേഷത്തെ ,നിസ്സാരതയെ


വിചാരണ ചെയ്യുന്നു.


മുറിവുകള്‍ നല്ലതാണ്.


അതെ, ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.


അത് നമ്മെ നാമാക്കുന്നു.

2008, നവംബർ 28, വെള്ളിയാഴ്‌ച

കുറിപ്പുകള്‍ 7 മുറിവുകളുടെ ഋതു


-1-
ഡിസംബര്‍



മുറിവുകളുടെ ഋതു.


ഓരോ മുറിവും മരുന്നില്ലാതെ ,


ശമനമില്ലാതെ.


നിന്നെ ഞാന്‍ മായ്ച്ചുകളയുന്നു.


ഓര്‍മയുടെ ഞരമ്പുകളെ
പിഴുതുകളയുന്നു.


ആയാസം തന്നെ അത്.


പക്ഷെ, മായ്ക്കാതെ വയ്യ.


അതെ.


ഓരോ സൗഹൃദവും ഓരോ മുറിവാണ്.


നിന്റെ സൗഹൃദവും.




-2-




എനിക്കു കഴിയുന്നില്ല അത്.


സ്ലൈട്ടിലെഴുതിയ ഓര്‍മ പോലെ


മഞ്ഞുപോകുന്നുമില്ല നീ.


ഞാന്‍ നോക്കിനില്‍ക്കുന്നു.


പതര്‍ച്ചകള്‍തിരിച്ചറിയുന്നു.


കറുപ്പ് കഴിച്ചവനെപ്പോലെ


ഞാന്‍ അലസനായിരിക്കുന്നു.


ഇത് പരാജിതനായ ഒരുവന്റെ


ജല്‍പ്പനങ്ങള്‍ മാത്രം.


പറയാതെ,


നെടുകെ പിളര്‍ന്ന വാക്കുകള്‍.


അവക്കിടയില്‍ സ്വയം
ഞാനോ


ഒരു വിഡ്ഢി .


കാല്‍പനിക വിഡ്ഢി.






2008, നവംബർ 18, ചൊവ്വാഴ്ച

കുറിപ്പുകള്‍ 6 ഫെമിനിസം


ഞാന്‍ ഭാര്യയോടു പറഞ്ഞു.
നീ പര്‍ദ്ദ ധരിക്കണം.
എന്തിന്? ഭാര്യ ചോദിച്ചു.
നിന്നെ മറ്റാരും കാണുന്നത് എനിക്കിഷ്ട്ടമല്ല.
അവള്‍ പറഞ്ഞു
നിങ്ങളും പര്‍ദ്ദ ധരിക്കണം.
നിങ്ങളെ മറ്റാരും കാണുന്നത് എനിക്കും ഇഷ്ട്ടമല്ല.
നീയും ഫെമിനിസ്റ്റായോഎന്ന് ചോദിച്ചുകൊണ്ട്
ഞാന്‍ വീടുവിട്ടുപോയി.
നാലുദിവസം കഴിഞ്ഞു തിരിച്ചുവന്ന ഞാന്‍
അവളെ മൊഴി ചൊല്ലി.

Web Page Counters
Discount DVD Movies

My Zimbio
Top Stories

2008, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കുറിപ്പുകള്‍5.ആത്മഹത്യ.


അത് ഇരുട്ടിലേക്കുള്ള തീര്‍ത്ഥാടനം.
മൌനത്തിലേക്കുള്ള പിന്‍മടക്കം.
ഏകാന്തത അതിന്‍റെ ആഴത്തില്‍ അറിഞ്ഞവര്‍ക്ക്,
ലോകവുമായി പിണങ്ങിപ്പിരിഞ്ഞവര്‍ക്ക്,
ജീവിതത്തിന്‍റെ ആകസ്മികതകളെ സ്യമ്യമായി സ്പര്‍ശിക്കാത്തവര്‍ക്ക്,
അനുരാഗികള്‍ക്ക്,
അവിശ്വാസികള്‍ക്ക്,
കിനാവ് കാണാന്‍ കഴിയുന്നവര്‍ക്ക് അതൊരു അഭയസ്ഥാനം.
അതെ,അതൊരു വ്രണിതതീര്‍ത്ഥാടനം.
മൌനത്തിന്‍റെ പരുക്കന്‍
കാല്‍പ്പെരുമാറ്റം
.

Web Page Counters
Discount DVD Movies


Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/

2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

കുറിപ്പുകള്‍4 പര്‍ദയിട്ടു കാറോടിക്കുന്ന സ്ത്രീകള്‍



പര്‍ദ്ദയിട്ട് കാറോടിക്കുന്ന സ്ത്രീകളെ നിങ്ങള്‍ക്ക് മലപ്പുറത്ത് കാണാം,മഞ്ചേരിയില്‍ കാണാം,പിന്നെ പെരിന്തല്‍മണ്ണയിലും.വളരെ വേഗത്തില്‍ ജീവിതത്തിന്‍റെ ഗിയറുകള്‍ അനായാസംമാറ്റി അവരങ്ങനെ.മറ്റു വാഹനങ്ങളില്‍നിന്ന് കുപ്പിച്ചില്ലുകള്‍പോലെ തുളച്ചുകയറുന്ന ആസക്തിയുടെ ആണ്‍നോട്ടങ്ങളെ,അദ്ഭുതത്തിന്‍റെ അസൂയനോട്ടങ്ങളെ അവരുടെ ശരീരം വികര്‍ഷിക്കുന്നു.കാരണം
അവരൊന്നും കാണുന്നില്ല.അവരൊന്നും കേള്‍ക്കുന്നില്ല.വല്ലപ്പോഴും പാതിതുറന്നിട്ടഅരികുജനാലയിലൂടെ ഓടിക്കിതച്ചെത്തി മുഖാവരണം തഴുകിനീക്കി ഉമ്മവക്കാന്‍ ശ്രമിക്കുന്ന വ്യത്തികെട്ട കാറ്റിനേയും അവര്‍ക്കു പേടിയാണ്.(നന്ദി കാറ്റേ നന്ദി.നീ മാറ്റിയ ആ മുഖാവരണത്തിന്നടിയിലെ സുന്ദരമുഖം ....വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം.മരിച്ചാലും ഞാന്‍ മറക്കില്ല.തീര്‍ച്ച.
)കാരണം പര്‍ദ്ദയ്ക്കടിയില്‍ വിലകൂടിയ ചുരീദാറിന്നടിയില്‍ വിയര്‍പ്പ് കയ്യൊപ്പിടുന്ന ആ ശരീരമോരോന്നും ഓരോ ഭാരങ്ങളാണ്.സഹനങ്ങളാണ്.മറ്റാര്‍ക്കോവേണ്ടി കുഴിച്ചുമൂടപ്പെട്ട ശ്ലഥസ്വപ്നങ്ങളാണ്.(പ്രിയസുഹ്യത്തേ,താങ്കള്‍ ഒരു ഫാഷിസ്റ്റിനെപ്പോലെ സംസാരിക്കുന്നു.അല്ല,താങ്കള്‍ ഒരു ഫാഷിസ്റ്റുതന്നെ.സെറ്റുസാരിയുടുത്ത് കാറോടിക്കാമെങ്കില്‍ പര്‍ദ്ദയിട്ടും
കാറോടിക്കാം.കാളനാവാമെങ്കില്‍ കാളയുമാകാം.)മുന്നോട്ടുള്ള ഓരോ യാത്രയും എങ്ങനെ പിന്‍മടക്കങ്ങളാകുന്നുവെന്ന് പര്‍ദ്ദയിട്ട് കാറോടിക്കുന്ന ഓരോസ്ത്രീയും നമുക്ക് മുന്നറിയിപ്പ് തരുന്നു.അവരെ നിങ്ങള്‍ക്ക് മലപ്പുറത്ത് കാണാം,മഞ്ചേരിയില്‍ കാണാം.പിന്നെ പെരിന്തല്‍മണ്ണയിലും.


2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

കുറിപ്പുകള്‍ 3. പ്രണയം അകാല്പനികം.


ബ്ലേഡിന് കൈഞരമ്പുകളുടെ ഊഷ്മളതയെ പ്രണയിക്കാമെങ്കില്‍,തീയ്യിന് കരിയിലകളുടെ വാര്‍ദ്ധക്യത്തെ പ്രണയിക്കാമെങ്കില്‍,സമുദ്രത്തിന് ആഴത്തിന്‍റെ അവിശ്വാസത്തെ പ്രണയിക്കാമെങ്കില്‍,മുള്ളിന് പൂവുകളുടെ വിശുദ്ധിയെ പ്രണയിക്കാമെങ്കില്‍,ചെകുത്താന് ദൈവത്തിന്‍റെ നിഷ്കളങ്കതയെ പ്രണയിക്കാമെങ്കില്‍,മൌനത്തിന് വാചലതയുടെ നാനാര്‍ത്ഥങ്ങളെ പ്രണയിക്കാമെങ്കില്‍,
ഓമനേ.....തീര്‍ച്ചയായും നിന്നെ ഞാന്‍ പ്രണയിക്കും.





Download prohibited? No problem. CHAT from any browser, without download. Go to http://in.webmessenger.yahoo.com/


2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

കുറിപ്പുകള്‍ 2. മരണം


മരണം.അത് ഇരുട്ടിന്‍റെ മുഖവുമായി, പതിഞ്ഞ കാലൊച്ചകളുമായി കാത്തുനില്‍ക്കുന്നുണ്ട്-ഇടവഴികളില്‍,ആശുപത്രിവരാന്തകളില്‍,രതിരഥ്യകളില്‍. കാമികളിലും ലോഭികളിലും ഉന്‍മാദത്തിന്‍റെ അമ്ലചുംബനത്തിലും ഇലയനക്കളിലും സമുദ്രത്തിന്‍റെ അശാന്തനിശ്വാസങ്ങളിലും ദൈവത്തിന്‍റെ പിളര്‍ന്ന ഹ്യദയത്തിലും അത് അതിന്‍റെ മുദ്ര പതിച്ചിരിക്കുന്നു. മൌനം ഇലകള്‍ക്കുമേല്‍
ശയിക്കുന്നതുപോല്‍ അതെന്‍റെ തണുത്ത ഹ്യദയത്തിനുമേല്‍ ശയിക്കുന്നു.


Connect with friends all over the world. Get Yahoo! India Messenger at http://in.messenger.yahoo.com/?wm=n/

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കുറിപ്പുകള്‍ 1 ഭ്രാന്ത്‌


ഭ്രാന്ത്. അതൊരു വീടുമാറ്റം. ഒന്നുമറിയേണ്ടാത്ത അപരജീവിതം.മനസ്സ് നെടുകെപ്പിളര്‍ന്ന്,ഓര്‍മകളെ ഷണ്ഡീകരിച്ച് അത് പച്ചകളെ ചാരനിറമാക്കുന്നു..ഭ്രാന്ത്. അതൊരു മൊഴിമാറ്റം. വിരലടയാളങ്ങള്‍ പതിയാത്ത കാലത്തിന്‍റെ ശ്ലഥാക്ഷരങ്ങള്‍.


Did you know? You can CHAT without downloading messenger. Go to http://in.webmessenger.yahoo.com/